Breaking
Tue. Sep 1st, 2026

‘ഓപ്പറേഷൻ തൂഫാന്’ വേഗം കൂടും; പ്രൈവറ്റ് വാഹനങ്ങൾക്ക് പകരം ഡാൻസാഫിലേക്ക് കിട്ടും 84 സ്വന്തം വാഹനങ്ങൾ

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാന്’ ഇനി വേഗംകൂടും. ജില്ലകളിലെ ‘ഡാൻസാഫ്’ സംഘങ്ങളുടെ ഉപയോഗത്തിനായി 84 വാഹനങ്ങളാ(എൽ.എം.ജി.)ണ് ആഭ്യന്തരവകുപ്പ് വാങ്ങുന്നത്. ജില്ലാതലത്തിലും റേഞ്ച് തലത്തിലുമുള്ള നാർക്കോട്ടിക് കൺട്രോൾ യൂണിറ്റുകളെയും ശക്തിപ്പെടുത്തും. ഇവർക്കായി 24 വാഹനങ്ങൾ വാങ്ങും.പോലീസിന്റെ ജില്ലാതലത്തിലുള്ള പ്രത്യേക മയക്കുമരുന്ന് വിരുദ്ധ സേനയാണ് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ്). ലഹരികടത്തുകാരെ പിടികൂടാൻ സാധാരണവേഷത്തിലുള്ള ഷാഡോ പോലീസായും പ്രത്യേക നിരീക്ഷണസംഘങ്ങളായും ഇവർ പ്രവർത്തിക്കുന്നു. മുൻപ് ലഹരിവസ്തുക്കൾ പിടിച്ചശേഷം കേസുകൾ ലോക്കൽ പോലീസിനാണ് കൈമാറിയിരുന്ന തെങ്കിൽ, നിലവിൽ കേസുകൾ സ്വയം രജിസ്റ്റർചെയ്യാനും അന്വേഷണം നടത്താനുമുള്ള അധികാരം ‘ഡാൻസാഫ്’ യൂണിറ്റുകൾക്ക് നൽകിയിട്ടുണ്ട്.

‘ഓപ്പറേഷൻ തൂഫാനി’ൽ ഇവർ നിർണായക പങ്ക് വഹിക്കുന്നുണ്ട്.നിലവിൽ സ്വകാര്യ വാഹനങ്ങളാണ് ‘ഡാൻസാഫ്’ ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും വേഗത്തിലുള്ള നീക്കങ്ങളെ ബാധിച്ചിരുന്നു. സ്വന്തം വാഹനമാകുന്നതോടെ ഇതിന് പരിഹാരമാകും. ഇതിനുപുറമേ പോലീസിന്റെ മറ്റ് യൂണിറ്റുകൾക്കും പുതിയ വാഹനങ്ങൾ വാങ്ങുന്നുണ്ട്. ജില്ലകളിലെ ഭീകരവിരുദ്ധ സ്‌ക്വാഡുകൾക്കും ഇന്റലിജൻസ് വിഭാഗത്തിനുമായി 47-ഉം, സെഡ് പ്ലസ് വിഭാഗത്തിലുള്ള വി.വി.ഐ.പി.കളുടെ സുരക്ഷാസംഘത്തിനായി 10-ഉം ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോകുന്നതിന് 20-ഉം സൈബർ പോലീസ് സ്റ്റേഷനുകൾക്കും ഫോട്ടോഗ്രഫി യൂണിറ്റിനും 20 വീതവും എൽ.എം.വി.കൾ വാങ്ങും. ഉയർന്ന പ്രദേശങ്ങളിലെ പരിശീലനത്തിനും അർബൻ കമാൻഡോ ട്രൂപ്പിന്റെ നീക്കങ്ങൾക്കുമായി അഞ്ച് ഫോർ വീൽ ഡ്രൈവ് എൽ.എം.വി.കളും വാങ്ങാൻ പദ്ധതിയുണ്ട്.

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്‌പോൾ പോലീസ് സേനയുടെ നീക്കത്തിനായി 20 മീഡിയം ബസുകളും 21 ഹെവി ബസുകളും വാങ്ങും.ജലപീരങ്കി, ഒപ്പം വാട്ടർ ടാങ്കറുകളും സമരങ്ങളും പ്രതിഷേധങ്ങളും അക്രമാസക്തമാകുമ്പോൾ നേരിടാൻ കൂടുതൽ ജല പീരങ്കികളും വാങ്ങും. നിലവിലുള്ള ജലപീരങ്കികളിൽ ചിലത് കാലപ്പഴക്കവും മറ്റും കാരണം കൃത്യമായി പ്രവർത്തിക്കുന്നില്ല. ഇതിന് പരിഹാരമായി അഞ്ച് ജലപീരങ്കികളാണ് വാങ്ങുന്നത്. ഒരെണ്ണത്തിന് 70 ലക്ഷം രൂപയാണ് ചെലവ്. ഇതോടൊപ്പം അഞ്ച് വാട്ടർ ടാങ്കറുകളും വാങ്ങും. പോലീസ് ഉപയോഗിക്കുന്ന ‘വരുൺ’ ജലപീരങ്കി വാഹനത്തിന് 12,000 മുതൽ 13,000 ലിറ്റർ വരെ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുണ്ടെങ്കിലും, തുടർച്ചയായി ഉപയോഗിച്ചാൽ ആറുമിനിറ്റുകൊണ്ട് ഇതിലെ വെള്ളം തീർന്നുപോകും. അതിനാലാണ് വാട്ടർ ടാങ്കറും വാങ്ങുന്നത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോലീസ് സേനയെ നവീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയിൽനിന്നുള്ള 50.28 കോടി രൂപ വിനിയോഗിച്ചാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *