Breaking
Fri. Sep 11th, 2026

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ പരസ്യങ്ങൾ: മെറ്റ ഇന്ത്യ ഉദ്യോഗസ്ഥർ ദേശീയ ബാലാവകാശ കമ്മീഷന് മുന്നിൽ ഹാജരായി

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതി രായ ലൈംഗിക ചൂഷണവും അധിക്ഷേപവും (CSEAM) പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടെന്ന പരാതിയിൽ മെറ്റാ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് (NCPCR) മുന്നിൽ ഹാജരായി. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മെറ്റ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരും കമ്മീഷന് മുൻപാകെ എത്തിയത്.​സംഭവത്തിന്റെ പശ്ചാത്തലം:മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതം ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ അടങ്ങിയ വീഡിയോകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, ഇത്തരം പരസ്യങ്ങൾ വഴികാട്ടുന്ന ലിങ്കുകൾ വഴി ഉപയോക്താക്കളെ ടെലിഗ്രാം ചാനലുകളിലേക്ക് എത്തിക്കുന്നുവെന്നും ബിബിസി ഐ (BBC Eye) അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 3-ന് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുക യും മെറ്റയോട് വിശദീകരണം തേടുകയും ചെയ്തു.​തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവും (MeitY) വിഷയത്തിൽ കടുത്ത നടപടി സ്വീകരിക്കുകയും, ഇൻസ്റ്റാഗ്രാമിലെ ഇത്തരം പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദ്ദേശപ്രകാരമായിരുന്നു കമ്മീഷൻ തുടർനടപടികളിലേക്ക് കടന്നത്.​കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സോഷ്യൽ മീഡിയ ഭീമന്മാർ വരുത്തുന്ന വീഴ്ചകൾക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ ഈ നിർണായക നടപടി. കമ്മീഷനു മുന്നിൽ ഉദ്യോഗസ്ഥർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *