Breaking
വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതില്‍ പ്രതിഷേധവുമായി സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും.ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്‌ക്കും. ഹോട്ടല്‍ ആൻഡ്‌ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകള്‍ സമരത്തില്‍ പങ്കാളികളാകും. കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമുണ്ട്. 993 വിലകൂട്ടിയത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹോട്ടല്‍ വ്യവസായം തകരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച്‌ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ച്‌ പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് അടുത്ത ആഘാതം. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാണ് കൂട്ടാറെങ്കില്‍ ഇക്കുറി ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ കൂടിയത്. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ചെറുകിട ഹോട്ടലുകള്‍, തട്ടുകടകള്‍ തുടങ്ങിയവയൊക്കെ വര്‍ധന സാരമായി ബാധിക്കും. പ്രവര്‍ത്തനച്ചെലവ് കൂടുമെന്നതിനാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ ഹോട്ടലുകാര്‍ നിര്‍ബന്ധിതരായേക്കും. വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. വില വര്‍ധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കില്‍, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും മുടങ്ങും
Thu. May 7th, 2026

തിരൂർ: തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളം കണ്ട കൗതുകകരമായ രാഷ്ട്രീയ പന്തയങ്ങളിൽ ഒന്നിന് തിരൂരിൽ ശുഭസമാപ്തി. ഭരണമാറ്റത്തെ ചൊല്ലി നടന്ന പന്തയത്തിൽ പരാജയപ്പെട്ട സി.പി.ഐ.എം പ്രവർത്തകൻ തന്റെ തൊഴുത്തിലെ ലക്ഷണമൊത്ത കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവർത്തകന് കൈമാറി.തിരൂർ വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയും നിറമരുതൂർ പത്തമ്പാട് സ്വദേശിയായ സി.പി.ഐ.എം ബ്രാഞ്ച് മെമ്പർ മഹേഷും തമ്മിലായിരുന്നു ഈ അപൂർവ്വ പന്തയം. ക്ഷീരകർഷകരും ഉറ്റ സുഹൃത്തുക്കളുമായ ഇരുവരും വോട്ടെടുപ്പിന് 15 ദിവസം മുമ്പാണ് പന്തയം വെച്ചത്.

ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്ന് മഹേഷ് വാദിച്ചപ്പോൾ, യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് മുസ്തഫയും ഉറപ്പിച്ചു. തുടർഭരണം ഉണ്ടായില്ലെങ്കിൽ തന്റെ തൊഴുത്തിലെ ആറ് കറവപ്പശുക്കളിൽ ഇഷ്ടമുള്ള ഒന്നിനെ മുസ്തഫയ്ക്ക് നൽകാമെന്നായിരുന്നു മഹേഷിന്റെ വാഗ്ദാനം. തിരിച്ചാണെങ്കിൽ മുസ്തഫ തന്റെ പശുവിനെ മഹേഷിനും നൽകാമെന്ന് ഏറ്റു.ഫലം പുറത്തുവന്നതോടെ മഹേഷ് വാക്കുപാലിച്ചു. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ഉടൻ തന്നെ മഹേഷ് മുസ്തഫയെ ഫോണിൽ വിളിക്കുകയും പശുവിനെ കൊണ്ടുപോകാമെന്ന് അറിയിക്കുകയും ചെയ്തു.

മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയോട് ഇഷ്ടമുള്ള പശുവിനെ തിരഞ്ഞെടുക്കാൻ മഹേഷ് ആവശ്യപ്പെട്ടു. 70,000 രൂപയോളം വിലവരുന്ന, ദിവസം 16 ലിറ്റർ പാൽ ലഭിക്കുന്ന നാലുവയസ്സുള്ള കറവപ്പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്.രാഷ്ട്രീയ വൈരം മാറ്റിവെച്ച് പറഞ്ഞ വാക്ക് പാലിച്ച മഹേഷിന്റെ നടപടി സോഷ്യൽ മീഡിയയിലും വൈറലായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *