സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി യാണ് സമരം. കഴിഞ്ഞ ദിവസം ഗതാഗത കമ്മീഷ്ണറുമായി ബസ് ഉടമകളുടെ സംയുക്ത സമിതി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് സംഘടനകൾ സൂചനാ പണിമുടക്കി ലേക്ക് നീങ്ങിയത്.വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംഘടനകൾ അറിയിച്ചിട്ടുണ്ട്.കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ നാളെ പണിമുടക്കും.ഇന്ന് സ്വകാര്യ ബസ് സമരവും, നാളെ അഖിലേന്ത്യാ പണിമുടക്കും നടക്കുന്നതോടെ സംസ്ഥാനത്ത് രണ്ട് ദിവസം ജനജീവിതം സ്തംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ നാളെ പണിമുടക്കും.

പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഴുവൻ ബസുകളും സർവീസിന്‌ യോഗ്യമാക്കി ഓടിക്കാനൊരുങ്ങി കെഎസ്‌ആർടിസി. കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസ്സുകളും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറകടറുടെ സര്‍ക്കുലര്‍. ആശുപത്രി കള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനു സരണം സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പോലീസ് സഹായം തേടണ മെന്നും സര്‍ക്കുലറില്‍ നിര്‍ദേശം.

Related Post

Leave a Reply

Your email address will not be published. Required fields are marked *