പൊന്നാനി : തെരുവുനായ വിഷയത്തിൽ നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതി പക്ഷ ബഹളം.തെരുവുനായ ആക്രമണം തടയാൻ നഗരസഭ മുൻകൈയെടുക്കണ മെന്നാവശ്യ പ്പെട്ട് യുഡിഎഫ് കൗൺസിലർമാർ പ്ലക്കാർഡുകൾ ഉയർത്തി യോഗത്തിൽ പ്രതിഷേധിച്ചതാണ് ബഹളത്തിനിടയാക്കിയത്. പൊതുജനങ്ങളെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിക്കുമ്പോഴും ഭരണസമിതി വിഷയത്തിൽ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ കടിച്ചിട്ടും തെരുവുനായകളെ നിയന്ത്രിക്കാൻ നഗരസഭ മുൻകൈയെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് കുറ്റപ്പെടുത്തി.
പൊന്നാനി താലൂക്ക് ആശുപത്രിയിൽ ദിനംപ്രതി പത്തോളം പേർ തെരുവുനായ ആക്രമണംമൂലം ചികിത്സയ്ക്കായി എത്തുന്നുണ്ടെന്നും ഈ മാസം മാത്രം 70-ലധികം പേരാണ് ചികിത്സ തേടി യതെന്നും വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു.പ്രതിഷേധത്തിന് കൗൺസിലർമാരായ മിനി ജയപ്രകാശ്, ആയിഷ അബ്ദു, ശ്രീകല ചന്ദ്രൻ, കെ.എം. ഇസ്മായിൽ, ഷബ്ന ആസ്മി, അബ്ദുൽ റാഷിദ് നാലകത്ത്, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.