Breaking
Mon. Aug 3rd, 2026

‘സല്‍ക്കാരമല്ല, അന്ന് വൈകീട്ട് മൂന്നുമണിക്കാണ് ഭക്ഷണം കഴിച്ചത്; അത്ര വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു’

കേരളത്തിലെ ജനങ്ങള്‍ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍ മുഖ്യമന്ത്രി വിരുന്നുസല്‍ക്കാര ത്തില്‍ പങ്കെടുത്തുവെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി വി ഡി സതീശൻ. മഴക്കെടുതിയു മായി ബന്ധപ്പെട്ട വിവരം പുലര്‍ച്ചെ അറിഞ്ഞപ്പോള്‍ മുതല്‍ റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, ജില്ലകളിലെ ചുമതലയുള്ള മന്ത്രിമാര്‍, കലക്ടര്‍മാര്‍ എന്നിവരുമായി ബന്ധപ്പെട്ടു. അവിടേക്ക് വരേണ്ടതുണ്ടോയെന്ന് ചോദിച്ചപ്പോള്‍ വരേണ്ടതില്ലെന്ന് മറുപടിയും ലഭിച്ചു. ഇതേത്തുടര്‍ന്നാണ് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്ന് വൈകീട്ട് മൂന്നു മണിക്കാണ് ഭക്ഷണം കഴിച്ചത്. എനിക്ക് അറിയില്ലായിരുന്നു 2018 ലും 2019 ലും ദുരന്തം ഉണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരം ഇരിക്കുകയായിരുന്നു എന്ന്. ഞാനന്ന് ഭക്ഷണം കഴിച്ചുപോയി. അതേപ്പറ്റി എന്തൊക്കെ അപവാദ പ്രചാരണമാണ് നടക്കുന്ന തെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നുമണിയോടെയാണ് പൊന്നാനിയില്‍ സി ഹരിദാസിന്റെ വീട്ടിലെത്തുന്നത്. തൊട്ടടുത്ത സുഹൃത്തിന്റെ വീട്ടില്‍ ഭക്ഷണം ഒരുക്കിയിരുന്നു. അതു കഴിച്ചതില്‍ എന്താണ് തെറ്റ്?. അതു സല്‍ക്കാരമൊന്നുമല്ല. അതില്‍ തനിക്കെതിരെ എന്തു ഹീനപ്രചാരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഭക്ഷണം കഴിച്ചത് തെറ്റായെങ്കില്‍ ഇനി ഭക്ഷണം കഴിക്കാതിരിക്കാം. വെള്ളപ്പൊക്കമുണ്ടായ ദിവസം മൂന്നു മണിക്ക് ഭക്ഷണം കഴിച്ചു എന്ന ഗുരുതരമായ തെറ്റാണ് ചെയ്തത്. മുഖ്യമന്ത്രിക്ക് ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന് ഇപ്പോഴാണ് മനസ്സിലാക്കിയത്. എന്തൊരു ഔചിത്യമില്ലാത്ത പ്രചാരണമാണ് നടക്കുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരു പ്രശ്‌നവും ഇല്ല. ആറന്മുളയില്‍ സിപിഎമ്മിന്റെ ഏരിയാ നേതാവ് ഒരു സ്ത്രീയെ പ്രേരിപ്പിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയിപ്പിച്ചത്. ആ സ്ത്രീ പിന്നീട് വന്ന് കാര്യങ്ങള്‍ പറഞ്ഞു. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ കുത്തിത്തിരിപ്പ് ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *