Breaking
Fri. Aug 7th, 2026

തിരൂരിൽ ചായയുടെ പണം ചോദിച്ചതിന് തട്ടുകട തകർത്തു; കാപ്പ പ്രതി അറസ്റ്റിൽ.

തിരൂർ: കുടിച്ച ചായയുടെ പണം ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ വയോധികനെ തട്ടിക്കൊലപ്പെടുത്തിയ കേസിൽ കാപ്പ് പ്രതിയായ യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പരവണ്ണ സ്വദേശി മരക്കാർകണ്ടി വീട്ടിൽ റബീഫ് (27) ആണ് പിടിയിലായത്. പരവണ്ണ അങ്ങാടിയിൽ രാത്രി തട്ടുകട നടത്തി ഉപജീവനം നടത്തിയിരുന്ന വയോധികന്റെ കടയിൽ അതിക്രമിച്ചുകയറിയ പ്രതി, കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കട അടിച്ചുതകർക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും കണക്കാക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റബീഫ് കാപ്പ് നിയമപ്രകാരമുള്ള നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
തിരൂർ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ ടി. മേലള്ളിയുടെ നേതൃത്വത്തിൽ എസ്.ഐ. എം.ആർ. ജയേഷ്, കെ. മണികണ്ഠൻ, ടി. നസീർ എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ബൈജു, ടോണി, ആഷ് എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *