Breaking
Thu. Aug 21st, 2025

തിരൂർ : ആറേഴു വർഷം മുൻപൊരു ചിങ്ങമാസത്തിലാണ് നിറമരുതൂർ പൂത്ത കാലം ഉണ്ടായത്. പിന്നെയാ പൂപ്പടർപ്പങ്ങു വ്യാപിച്ചു. വരമ്പിട്ട് തൈ നടാനറിയുന്നവരെല്ലാം കർക്കടകത്തിലെ മഴയില്ലാക്കാലത്ത് ചെണ്ടുമല്ലി നട്ടുപിടിപ്പിച്ചു. ഓണത്തിനു തമിഴ്നാട്ടിൽനിന്നുള്ള പൂവിനു കാത്തിരിക്കേണ്ടെന്നു കരുതി നിറമരുതൂരിൽ തുടങ്ങിയ ആ പൂ വിപ്ലവം ഇന്ന് മിക്ക പഞ്ചായത്തു കളിലുമുണ്ട്. കൃഷിവകുപ്പും ആവശ്യത്തിനു സഹായിക്കുന്നു.ചെണ്ടുമല്ലിക്കൃഷിയാണ് കാര്യമായി നടക്കുന്നത്. വിത്തിട്ട് മുളപ്പിച്ച് 10 സെ.മീ ഉയരമെത്തുമ്പോഴേക്ക് കെട്ടിയുണ്ടാക്കിയ വരമ്പിൽ നട്ടുപിടിപ്പിക്കും. നട്ട് 2 മാസം കഴിയുമ്പോഴേക്ക് വിളവെടുത്തു തുടങ്ങും.

കളനിയന്ത്രണവും വളപ്രയോഗവും ഈർപ്പത്തിന്റെ തോത് കണക്കാക്കുന്നതുമെല്ലാം കൃത്യമായി നടത്തിയാൽ ചിങ്ങത്തിൽ കർഷകന്റെ പോക്കറ്റിൽ പണം വീഴും. നിറമരുതൂർ പഞ്ചായത്തിലെ കൃത്യതയോടെയുള്ള പൂക്കൃഷി അതിനു തെളിവായതോടെയാണ് മറ്റിടങ്ങളി ലെല്ലാം പൂക്കൃഷി വ്യാപിച്ചത്. ഈ പൂക്കളെല്ലാം തമിഴ്നാട്ടിലേ വിരിയൂ എന്ന അതുവരെ ഉണ്ടായിരുന്ന ധാരണയും നിറമരുതൂരിലെ പൂക്കൃഷി വിപ്ലവം തിരുത്തി.ഇത്തവണയും നിറ മരുതൂരിൽ കൃഷിയിറക്കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളും കൃഷിക്കാരുമെല്ലാം തൈകൾ വരമ്പുകളിൽ പിടിപ്പിച്ചിട്ടുണ്ട്. തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകളിലും കൃഷി സജീവമായി നടക്കുന്നുണ്ട്. കൂടാതെ കർഷകർ നേരിട്ടും കൃഷിയിറക്കുന്നുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *